Wednesday, February 19, 2014

മുത്തു കുടം തുറന്നുവിട്ട ഭൂതം - മേലേടം വീണ്ടും സത്യം ചെയിത് നുണ പറയുന്നു.!!!

കുടത്തിലടച്ച് കിടന്ന മേലേടത്തിനെ വീണ്ടും തുറന്ന് വിട്ട് വികാരി മുത്തു തന്റെ അഗാപ്പേ പണചാക്കുമായി കോട്ടയം ചന്തയ്ക്ക് പോയി. ഇത്രയും കാലം കോട്ടയം ചന്തയ്ക്ക് പോയപ്പോഴെല്ലാം നല്ല നല്ല ഷോപ്പിംഗ്‌ നടത്തിയാണ് തിരിച്ച് ചിക്കാഗോയ്ക്ക് വന്നിട്ടുള്ളത്. ചാക്ക് നിറയെ പച്ച ഡോളറുമായി പോകുന്ന ഏതൊരു മുതലാളിക്കും ഇങ്ങനെ എന്തെല്ലാം പറ്റും. പക്ഷേ ഇത്തവണ പണം ഒത്തിരി ഉണ്ടങ്കിലും പണ്ടാരാണ്ട് പറഞ്ഞപോലെ പട്ടി ചന്തയ്ക്ക് പോയപോലെആകുമോ എന്ന് ചെറിയ ഒരു സംശയം. പ്രായം ഒത്തിരിയായി ചേർപ്പുങ്കൽ വച്ച് മുൻകൂട്ടി രഹസ്സ്യമാക്കി ഏർപ്പാടാക്കിയ ഷഷ്ടിപൂർത്തി സർപ്രൈസ് പാർട്ടി കഴിഞ്ഞപ്പോഴേ പാവത്തിന് മറവിരോഗവും പിടിപെട്ടു. എന്താണേലും മറവിയായാലും കൈയ്യബദ്ധം ആയാലും കരുതികൂട്ടിയായാലും ഉർവ്വശി ശാപം ഉപകാരമായപോലെ കുന്നേൽ സെമിനാരി റെക്ക്ടർ അച്ഛന് ലോട്ടറി അടിച്ചു. ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമാകും എന്ന പ്രകൃതി നിയമം പാലിക്കപ്പെട്ടു. കോട്ടയം രൂപതയുമായി എല്ലാ ബന്തവും ഉപേക്ഷിച്ച നമ്മുടെ കശ്മലൻ മുത്തു അച്ഛൻ അവശേഷിച്ച എം. എസ്സ്‌. ബി. സെമിനാരിയുമായി ഉള്ള അന്ഗത്വവും ഏതാനും ആഴ്ചകൾക്ക് മുൻപ് രാജിവച്ച് ക്നാനായക്കാരുമായി മൊഴി ചൊല്ലി.

നോർത്ത് അമേരിക്കയിൽ നിന്ന് പ്രത്യേകിച്ച് ചിക്കാഗോയിൽ നിന്ന് ക്നാനായ കുടുംബങ്ങളിൽ നിന്ന് വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാൻ പിരിച്ചെടുത്ത പതിനായിരത്തിലധികം ഡോളറിൽ $ 5750.00 കുന്നേൽ സെമിനാരിയിൽ കൊണ്ടുപോയി കൊടുത്തു. ബാക്കി വഴിച്ചിലവിനും മറ്റ് വട്ടചിലവിനുമായി എടുത്തു. താൻ അന്ഗമായ കോട്ടയം രൂപതയുടെ എം. എസ്സ്‌. ബി. സെമിനാരിയിലെ വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാൻ സ്വരൂപിച്ച പണമാണ് ആരും ആവശ്യപ്പെടാതെ കുന്നേൽ സെമിനാരി റെക്ടർക്ക് കൊണ്ടുപോയി കൊടുത്തത്. വിവരമറിഞ്ഞ സ്പൊൻസ്സർമാരായ കുടുംബങ്ങൾ ചിക്കാഗോയിൽ പരസ്പരം ചൊതിക്കാൻ തുടങ്ങി ഇത്രയും കാലം ഞങ്ങൾ പഠിപ്പിക്കുന്നു എന്ന് കരുതി കാശും പ്രാർഥനയും നടത്തിയ പിള്ളേരുടെ കാര്യം ആരുനോക്കുമെന്ന്. ഈ പിള്ളേരെ പഠിപ്പിക്കുന്നവർക്ക് സ്വന്തം മക്കൾ അച്ചനാകുന്നത് പോലെയും അവർ എന്നും തങ്ങൾക്ക് വേണ്ടി ദിവ്യബലിയിൽ സമർപ്പിച്ച്‌ പ്രാർത്തിക്കുമെന്നും പറഞ്ഞിട്ട് ഇനി ഞങ്ങൾ ഇരട്ട പിള്ളേരുടെ അപ്പനും അമ്മയും ആകുമോയെന്നാണ് സംശയം. ഇത്രയും കാലം ഫോട്ടോയും പേരും അയച്ചുതന്ന് സ്പൊൻസ്സർ ചെയിത പിള്ളേർ എവിടെ പോകും. രണ്ട് പതിറ്റാണ്ടോളം ആയി ഇന്നുവരെ അഞ്ചു നയാപൈസ്സ കുന്നേൽ സെമിനാരിയിൽ കൊടുക്കാത്ത മുത്തുവിന് ഇപ്പോൾ എന്തെ ഇത്ര സ്നേഹം എന്നും ഇത്രയും കാലം അന്ഗമായിരുന്ന എം. എസ്സ്‌. ബി. സെമിനാരിയുടെ പരിസ്സരത്ത് കൂടിപ്പോലും ഇത്തവണ പോകാത്തത് എന്ന് കോട്ടയം രൂപതയിലെ അച്ചന്മാർ കൌതുകത്തോടെ പരസ്പരം ചോതിക്കുന്നു.

പച്ച ഡോളർ നോട്ടിന്റെ വിലയും മഹിമയും അറിയാവുന്ന മുത്തു ഇത്രയും കാലം നോർത്ത് അമേരിക്കയിലെ ക്നാനായ കുടുമ്പങ്ങളുടെ കാശ് പിരിച്ച് നാട്ടിൽ പോയി ദാദ കളിക്കുകയായിരുന്നു. പണത്തിന് മുകളിൽ പരുന്തും പറക്കില്ലായെന്ന് മൂലക്കാട്ട് തിരുമേനിയെ ഇത്രയും കാലം പറ്റിച്ച് കോമാളി വേഷവും കെട്ടിച്ച് അപമാന കഥാപാത്രമാക്കി നടന്ന മുത്തുവിന് നല്ലപോലെ അറിയാം. ഇന്ന് കേരളത്തിലെ മന്ത്രിസഭയിലും ഉന്നത പൊലീസ്സ് ഏമാൻമാരുടെ അടുത്തും നല്ല പിടിയാണ് എന്നാണ് കോട്ടയത്തെ കൊച്ചച്ചൻമാരും വല്ല്യച്ചൻമാരും പറയുന്നത്. തമിഴരുടെ തലൈയിവരിൽ തലൈവരായ എം.ജി. ആറിനെപ്പോലെ കോട്ടയത്ത് തന്നെ വന്ന് കണ്ട എല്ലാ അച്ഛൻമാർക്കും പ്രായഭേദമന്യേ കാശ് വാരിക്കൊടുത്തു എന്നാണ് റിപ്പോർട്ട്. കൂടുതൽ കിട്ടിയവരും കുറച്ചു കിട്ടിയവരും പണ്ട് പ്രസ്സ്ബറ്റെറിയത്തിൽ മുത്തുവിനെ തിരിച്ചു വിളിക്കാൻ വെമ്പൽകൊണ്ടവരാണ് എന്ന് പ്രത്യേകം ഓർക്കണം  കാശ് വാങ്ങി തിരിച്ച് ഒരു ഫർലൊങ്ങ് പോലും ആകും മുൻപ് നന്നിയില്ലാതെ മുത്തുവിനെ തെറി പറഞ്ഞു എന്നാണ് കാശ് കിട്ടാതെ മടങ്ങിപ്പോയ ഒരു കൊച്ചച്ചൻ പറഞ്ഞത്.

വാൽക്കഷണം 

ഹ്യൂസ്റ്റൻ കോടതയിൽ ബൈബിളിൽ തൊട്ട് സത്യം ചെയിത് കള്ളം പറഞ്ഞ മേലേടം വീണ്ടും സത്യം ചെയിത്  ഓടി നടന്ന് കള്ളം പറയുന്നു. താൻ ഒരിക്കലും ജോണ്‍ സാറിനെ കവല തെണ്ടിയെന്ന് വിളിച്ചിട്ടില്ല മറിച്ച് വിളിച്ചത് തന്റെ തന്നെ .............................നെയാണ് പോലും. ചെറുപ്പത്തിൽ കള്ള സത്യം ചെയിതതിന് അടി തന്ന അരിശം ഇപ്പോഴും മാറാതെ കിടക്കുന്നതുകൊണ്ട് ക്നാനായ ഹോമിന്റെ ഗയിറ്റ്‌ കടന്നുവന്ന നിഴലിനെ കണ്ട് ആളറിയാതെ വിളിച്ചതാണ് പോലും.

Monday, February 17, 2014

കവലതെണ്ടികൾ നമ്മളും !!! ? പിന്നെ പറഞ്ഞവനും !!!

 കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളിലായി പ്രാവാസ്സി ക്നാനായക്കാരുടെ ഇടയിൽ നിറഞ്ഞു നിന്ന ഒരു സംസ്സാര വിഷയമാണ് ക്നാനായ കത്തോലിക്കരുടെ ആൽമീയ ഉന്നമനത്തിന് കോട്ടയത്ത് നിന്നും പ്രത്യേകം പറഞ്ഞ് വിട്ട ഒരു വൈദീകൻ തന്നിൽ ഭാരമേൽപ്പിച്ച ദൈവജനത്തിലെ ഒരു പ്രായം ചെന്ന മനുക്ഷ്യനെ കവല തെണ്ടിയെന്ന് വിളിച്ചത്. തീർച്ചയായും എനിക്കും മറ്റ് അനേകർക്കും വലിയ വിഷമം തോന്നി. ഹ്യൂസ്റ്റൻ ക്നാനായ കമ്മ്യൂണിറ്റിയിലെ സാമ്പത്തീക ഇടപാടുകളുടെ നിജസ്ഥിതിയല്ല ഇവിടുത്തെ പ്രശ്നം. കഴിഞ്ഞ കുറച്ചു കാലമായി പല തവണ അസഭ്യവർഷം ചൊരിഞ്ഞ് നടക്കുന്ന ഒരു വൈദീകന്റെ പ്രവർത്തിയെ നിയന്ത്രിക്കാൻ കഴിയാതെ പറഞ്ഞു വിട്ട രൂപതയുടെ അധിപനും ഇപ്പോൾ സേവനം ചെയ്യുന്ന രൂപതയുടെ അധിപനും ക്നാനായ റീജ്യന്റെ പഴയതും പുതിയതുമായ നേതൃത്വവും കഴിയാതിരിക്കുമ്പോൾ ഒരാഴ്ച മുൻപ്  UN ൽ പാസ്സാക്കിയ കത്തോലിക്കാ സഭയ്ക്ക് എതിരെയുള്ള പ്രമേയമാണ് ഓർമ്മ വരുന്നത്. തെറ്റ് ചെയ്യുന്ന വൈദീകരെ രാജ്യം കടത്തിപോലും സംരക്ഷിക്കുന്ന അതിക്രൂരമായ സഭാ സംവിതാനമാണ് വേദനയോടെ നാമിന്ന് കാണുന്നത്.

താൻ വന്ന് ചേർന്നിരിക്കുന്ന മണ്ണിന്റെ പ്രത്യേകതകളും ഭരണഘടനയുടെ അന്തസത്തയും മനസ്സിലാക്കാതെ ആദ്യകാല ക്നാനായ കുടിയേറ്റക്കാരുടെ മഹിമയെന്തെന്ന് മനസ്സിലാക്കാതെ ഇന്നലെ കുരുത്ത തകരയായ ഇതേ  വൈദീകൻ അവരാരും മാതാപിതാക്കളുടെ അടുത്ത് നിന്ന് കുരിശുവരപോലും പഠിക്കാതെ വന്നവരും അവർക്ക് സഭയെപ്പറ്റിയും ക്രൈസ്തവ വിശ്വാസ്സത്തെപ്പറ്റിയും ഒന്നും അറിയത്തില്ലയെന്നും പറഞ്ഞ് അട്ടപ്പാടിയിലെ സ്കൂൾ കെട്ടിടത്തിൽ കയറിയ വടക്കൻ വീരഗാഥകൾ പറഞ്ഞൊരു ശാലോമിലൂടെ ഒരു യുടൂബ് പുറത്തിറക്കി. ജനങ്ങളുടെ പ്രതിക്ഷേധം വർദ്ധിച്ചപ്പോൾ ഒരു ദിവസ്സം നേരം വെളുക്കുന്നതിന് മുൻപ് യുടൂബ് എടുത്ത് കളഞ്ഞു. മാമോദീസ്സയെന്ന പ്രവേശക കൂദാശയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിൽ നിന്ന് പ്രത്യേകം വേർതിരിക്കപ്പെട്ടുവെന്ന് സഭ വിശേഷിപ്പിക്കുന്ന അഭിഷിക്തരായ പുരോഹിതർ ഇത്തരം വെളിവുകേടുകൾ കാട്ടുന്ന ചില ന്യൂനപക്ഷ ളോഹധാരികളാൽ സമൂഹമധ്യത്തിൽ അപമാനിതരാകുന്നു.

രണ്ട് വർഷം മുൻപ് ചിക്കാഗോയിൽ ആരംഭിച്ച പുരോഹിതർക്കായുള്ള പരസ്സ്യ പ്രാർത്ഥന അവരുടെ കൊള്ളരുതായ്മകൾ മറച്ചുവയ്ക്കാനുള്ള ഉപാധിയായിട്ടാണങ്കിൽ ഇന്ന് ഫ്രാൻസ്സീസ്സ് പാപ്പ അവരുടെ വിശുദ്ധീകരണത്തിനും സഭയുടെ നന്മയ്ക്കായും നമ്മോട് ആവശ്യപ്പെടുന്നു. ദിവസ്സവും ഇലക്ട്രോണിക് വാർത്താ മാദ്ധ്യമങ്ങളിലൂടെ വരുന്ന പരിശുദ്ധ പിതാവിന്റെ പ്രബോധനങ്ങളെ അപഹാസ്സ്യത്തോടെ കാണുന്നവർ  തങ്ങളെ ഭാരമേൽപ്പിച്ചിരിക്കുന്ന കുഞ്ഞാടുകളെ കവലതെണ്ടികൾ എന്ന് വിളിച്ചില്ലങ്കിലെ അതിശയമുള്ളൂ. തങ്ങളുടെ തെമ്മാടിത്തരങ്ങളെ അനുസ്സരണയോടെ വാലാട്ടി കൂടെ നിൽക്കുന്നവരെ മാത്രമേ ഞങ്ങൾ സേവിക്കൂ എന്ന് അഹങ്കരിക്കുന്ന ചില വൈദീകരോട് ചോതിക്കാനുള്ളത് പിന്നെ എന്തിനീ ക്നാനായ ഫ്ലാറ്റ്ഫോം. ക്നാനായ റീജ്യൻ എന്നാൽ വൈദീകരുടെ മാത്രം ബിസിനസ്സ് അല്ല. മറിച്ച് ക്നാനായ മക്കളുടെ മൊത്തമായ ദൈവീക പരിപാലനത്തിന് ഉള്ളതാണ്. കോർപ്പറേറ്റ് സി. ഇ. ഒ. മാരായി ഇടവക ഭരിക്കുന്ന ഭരണാധികാരികളായ വികാരിമാർ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വരുന്നില്ലായെങ്കിൽ നിങ്ങളുടെ പ്രഭോധനങ്ങൾ ആര് വിലകൽപ്പിക്കും.

ഇന്ത്യാ മഹാരാജ്യത്ത് നിന്ന് ബ്രിട്ടീഷ്കാർ വിട്ടുപോയപ്പോൾ ഇന്ത്യാ പാക്ക് വിഭജനത്തിലൂടെ എന്നെന്നേക്കുമായി അശാന്തിയും അരാജകത്തവും വിതച്ചതുപൊലെയാണോ ഇന്ന് ക്നാനായ റീജ്യന്റെ നേതൃത്വത്തിൽ ഉണ്ടായ മാറ്റത്തിന്റെ കൂടെ എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ് ഇങ്ങനെ ഒരു വൈദീകനെ ഇളക്കി വിട്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തനിക്ക് മാത്രമേ കഴിവുള്ളൂ ബാക്കിയുള്ളവർ ഒന്നിനും കൊള്ളരുതാത്തവർ എന്ന് വരുത്തിതീർക്കാൻ ഇങ്ങനെ ചില ബന്തനങ്ങൾ ഉണ്ടാക്കിയിട്ട് പോയതെങ്കിൽ അത് മനസ്സിലാക്കി വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാൻ പുതിയ നേതൃത്വത്തിന് സാധിക്കണം. ഒത്തിരി പ്രതീക്ഷയൊന്നും ഇല്ലങ്കിലും നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ക്ഷമയോടെയും പ്രാർത്ഥനയോടും കാത്തിരിക്കുകയാണ്.

KCCNA യുടെ എക്സ്സിക്കുട്ടീവ് വൈസ്സ് പ്രസിഡന്റ്‌ ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗത്തിൽ വെറളിപൂണ്ട് അദ്ധേഹത്തിന്റെ രക്തത്തിനായി ദാഹിച്ചവർ എന്തേ ഇന്ന് തങ്ങളിൽ ഒരുവൻ  വയോധികനായ ഒരു മനുക്ഷ്യനെ കവലതെണ്ടിയെന്ന് വിളിച്ചിട്ട് ഒന്നും മിണ്ടാതെ നടക്കുന്നത്. നിങ്ങളുടെ ഹിഡൻ അജണ്ട മുഴുവൻ നടപ്പിൽ വരുത്താൻ കൂടെ നിർത്തി പറ്റിച്ചിട്ട് അദ്ദേഹത്തെ ഇന്ന് വെറും കവലതെണ്ടിയാക്കി മാറ്റിയിരിക്കുന്നു. ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗത്തിൽ എവിടെയാണ് തെറ്റ് എന്ന് വീണ്ടും വീണ്ടും മനസാക്ഷിയോട് ചോതിച്ച്‌ നോക്കുക.  ( ശ്രീമാൻ ജ്യോതിസ് കുടിലിൽ നടത്തിയ ചിക്കാഗോ പ്രസംഗം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) ഹ്യൂസ്റ്റൻ പള്ളിയിൽ നിന്നും 100 ഡോളറിന്റെ കള്ളക്കഥകൾ തന്റെ പിണിയാളുകളെക്കൊണ്ട് ഉണ്ടാക്കി നാടുനീളെ നിങ്ങളിൽ ഒരു സഹോദര വൈദീകനെ നാറ്റിച്ചപ്പോൾ എവിടെപ്പോയി നിങ്ങളിലെ ധാർമ്മീകത.

എല്ലാ ഇടവകകളിലും വൈദീകർ കൈകാര്യം ചെയ്യുന്ന നളാഗമ പുസ്തത്തിലെ വിവരങ്ങൾ മുത്തുവിന്റെ ക്രിമിനൽ സങ്കത്തിന് കൈമാറി ഇല്ലികുന്നുംപുറത്ത് അച്ഛനെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ചതിയനല്ലേ മേലേടം. ഇത്രമാത്രം പള്ളി സംവിധാനങ്ങളും  അൽമായ വൈദീക ക്രിമിനൽ മാഫിയാ സങ്കങ്ങൾ സ്വന്തമായി ഉണ്ടായിട്ടും എന്തേ നിങ്ങൾക്ക് നൂറിന് മുകളിൽ ഒരു ഡോളർകൂടി കളവ് കേസ്സിൽ കൂട്ടാൻ സാധിക്കാതിരിക്കുന്നത്. പതിമൂന്നര മാസ്സങ്ങൾക്ക് മുൻപ് പുറകിൽ നിന്ന് കുത്തി വേദനിപ്പിച്ചു നാട് കടത്തിയ മനുക്ഷ്യസ്നേഹിയായ ഒരു സഹോദര വൈദീകന്റെ കണ്ണുനീർ തുള്ളിയുടെ വിലയറിയാത്ത കഠിനഹൃദയരല്ലേ നിങ്ങൾ. ക്രിസ്തുനാഥന്റെ പ്രതിപുരുഷന്മാർ എന്ന് ഞങ്ങൾ പഠിച്ചതും വിശ്വസ്സിക്കുന്നതുമായ നിങ്ങളിലെ ക്രിസ്തു ഇന്ന് എവിടെ. നീതിക്ക് വേണ്ടിയുള്ള ക്നാനായ സഹോദരങ്ങളുടെ പോരാട്ടത്തിൽ നിന്ന് പിന്മാറാതെ  യഥാർദ്ധ പോരാളികളായി   അടിയുറച്ചു നിന്നുകൊണ്ട് പൌലോസ്ലീഹായുടെ വിശ്വാസ്സത്തിന്റെ പടവാളുമേന്തി ചിക്കാഗോ ക്നാ എന്നുമുണ്ടാകും. 

Monday, February 10, 2014

അഗാപ്പയും പ്രാഞ്ചികളും എൻറെ സ്വന്തം - മുത്തോലം

സ്വയം വിശ്വസ്സിക്കാനും മറ്റുള്ളവരെ വിശ്വസ്സിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് കുറച്ചുനാളായി മുത്തോലം. രണ്ടാഴ്ച്ച വെക്കേഷന് പോയ മുത്തോലം തിരിച്ചു വരുമ്പോൾ ഇമ്മിണി വലിയ ഒരു തൊപ്പിയും അരപ്പട്ടയും കാക്കനാട്ടെ തിരുമേനിമാരുടെ സഹായമില്ലാതെ അണിഞ്ഞു കൊണ്ട് വരുമെന്ന് കരുതുന്ന ചിലർ ഇന്നും ജീവിച്ചിരിക്കുന്നു. രാത്രിയുടെ ഏകാന്തതയിൽ OLV പള്ളിയിലെ പള്ളി മുറിയിൽ എവിടെ നിന്നോ തരപ്പെടുത്തിയ തൊപ്പിയും അംശവടിയും അരപ്പട്ടയും വലിയ കുരിശുമാലയും ഇട്ടുകൊണ്ട് പല തവണ നടന്ന ചേർപ്പുങ്കൽ അവറാച്ചനോട് കഴിഞ്ഞ ദിവസ്സവും കൂടി പാസ്റ്റർ അച്ഛൻ ആശ്വസ്സിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞതും നഷ്ടപ്പെട്ടതും ഒരു പേക്കിനാവായി കാണാൻ ആവശ്യപ്പെട്ടിട്ടും എന്ത് ചെയ്യാം അവറാച്ചൻ വിട്ടുകൊടുക്കാൻ തയ്യാറല്ല.  "ജയിക്കുന്നവനല്ല മറിച്ച് പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാത്തവനാണ് യഥാർത്ഥ വിജയിയെന്ന്"  ഉള്ള ആപ്തവാക്ക്യം ഏതോ പിള്ളേരിൽ നിന്ന് കേട്ടുകാണും അവറാച്ചൻ.

ഇന്ത്യയുടെ BJP പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് മന്ത്രിസഭയുടെ കാലത്ത് വിദേശ നാണ്യവിനിമയ ചട്ടത്തിൽ വിദേശ പണം രാജ്യത്തിന്റെ സുസ്ഥിരതയെ തകർക്കുന്നത് നിയന്ത്രിക്കാൻ കൊണ്ടുവന്ന ചില നിയന്ത്രണങ്ങൾ അമേരിക്കൻ ക്നാനായ പ്രവാസ്സികളുടെ പണം കോട്ടയം അരമനയിലേക്കും അനുബന്ത സ്ഥാപനങ്ങളിലേക്കും കടത്തുന്നതിന് തടസ്സമാകയാൽ അഭിവന്ദ്യ കുന്നശ്ശേരി വലിയ മെത്രാപ്പോലീത്തായുടെ ഉപദേശപ്രകാരം തുടങ്ങിയ ചാരിറ്റബൾ സൊസ്സൈറ്റിയാണ് അഗാപ്പ എന്ന പ്രസ്ഥാനം. നാളിതുവരെയുള്ള മൊത്ത വരുമാനത്തിൽ 95% വും ക്നാനായ കുടുംബങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പള്ളികളിലെ മന്ത്ര തുടങ്ങിയ തിരുകർമ്മങ്ങളിൽ നുന്നും കിട്ടിയതാണ്. സീറോ മലബാർ സഭയുടെ നിയമം വൈദീകന് ഒരു ശമ്പളം മാത്രമേ വാങ്ങിക്കാൻ പാടുള്ളൂ എന്നിരിക്കെ ജോലി ചെയിത പള്ളികളിൽ നിന്നെല്ലാം കൃത്യമായി ശമ്പളവും അലവൻസ്സുകളും കാറുമെല്ലാം വാങ്ങിച്ചിട്ട് അതിൽ പകുതിയിൽ താഴെ അഗാപ്പയിൽ ഇട്ട് ഇക്കാണുന്നതെല്ലാം തന്റെ നേട്ടം എന്ന് കൊട്ടിഘോഷിക്കുകയാണ് അഗാപ്പേ മുതലാളി.  നിരവതി ക്നാനായ കുടുംബങ്ങൾ കോട്ടയം അതിരൂപതയിലേയും മറ്റ് മിഷിനറി രൂപതകളിലെയും വൈദീക വിദ്ധ്യാർഥികളെ പഠിപ്പിക്കാനുള്ള കാശ് അയക്കുന്നത് അഗാപ്പെയിലൂടെയാണ്. ഈ പ്രസ്ഥാനം ഉണ്ടാക്കിയത് കോട്ടയം രൂപതയ്ക്കും രൂപതയുടെ സ്ഥാപനങ്ങൾക്കും സാമ്പത്തീക സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് എന്ന് മാത്രമല്ല ഇതിലെ സാമ്പത്തീക സ്രോതസ്സ് മുഴുവൻ ക്നാനായ സമൂഹമാണ്.

തങ്ങളുടെ സമൂഹത്തോട് - സമുധായത്തോട്‌ ഉള്ള അതിവിശിഷ്ടമായ സ്നേഹവും കടപ്പാടുമാണ്‌ കോട്ടയം രൂപതയിലേക്ക് പല രീതിയിൽ അഗാപ്പേയിലൂടെ പണം കൊടുക്കുവാൻ ക്നാനായ മക്കളെ പ്രേരിപ്പിച്ചതും സെമിനാരി പിള്ളേരെ പഠിപ്പിക്കുന്നതും. ഓരോ സമയത്തും ഓരോ കാലഘട്ടത്തും നിമിത്തമായി ഉപകരണമായി ഓരോരുത്തർക്ക് ദൈവം അവസ്സരം കൊടുക്കും. അങ്ങിനെ നിമിത്തമാകാൻ അവസ്സരം കിട്ടിയ മുത്തോലത്ത് അച്ഛൻ ഓശാന ഞായറാഴ്ച കർത്താവ് യാത്ര ചെയിത കഴുതയെപ്പോലെയാണ്. തന്നെക്കണ്ട് ആർപ്പ് വിളിച്ചതാണീ ജനമെന്ന് കരുതി പിറ്റേദിവസ്സം അതേ തെരുവീദിയിലൂടെ നടന്നുപോയ കഴുതക്ക് ഒരു പട്ടിക്കുഞ്ഞിനെപ്പോലും അവിടെ കാണാൻ കഴിഞ്ഞില്ല. അഗാപ്പെയിലേക്ക് ആയിരങ്ങളും പതിനായിരങ്ങളും ഒഴുകിയെത്തിയപ്പോൾ തന്റെ മുഖത്തിന്റെ കാന്തികണ്ടാണ്‌ എല്ലാവരും പണം തന്നതാണ് എന്നാണ് മുത്തോലത്ത് അച്ഛൻ വിജാരിച്ചിരിക്കുന്നത്. പണത്തിന്റെ കുത്തൊഴുക്ക് കൂടിയപ്പോൾ അഹങ്കാരവും അത്യാഗ്രഹവും കൂടിക്കൂടി കത്തോലിക്കാ സഭയെ വിലക്ക് വാങ്ങി തനിക്ക് മെത്രാൻ പദം വാങ്ങിച്ചെടുക്കാമെന്ന് വ്യാമോഹിച്ചു. മെത്രാൻ സ്ഥാനം കിട്ടുംമുൻപ് തന്നെ മിയാവൂ രൂപതയിൽ പോയി ഓലഷെഡ്‌ പള്ളികൾ ഉണ്ടാക്കികൊടുത്ത് അമേരിക്കയിൽ മൂലക്കാട്ട് പിതാവിനെ കപ്പിയാരാക്കി മാറ്റി അങ്ങാടിയത്ത് പിതാവ് ക്നാനായ പള്ളികൾ കൂദാശ ചെയിതപോലെ പള്ളിപറമ്പിൽ പിതാവിനെ കപ്പിയാരാക്കി നിർത്തി പള്ളികൾ കൂദാശ ചെയിത് സ്വപ്ന ലോകത്തുകൂടി നടന്നു.

അഗാപ്പേയും പ്രാഞ്ചികളും കൂട്ടത്തിൽ ഇല്ലാത്ത മുത്തു കൊച്ചുകുട്ടികൾ വാരിക്കളിക്കുന്ന മഞ്ചാടി കുരുവിന്റെ വിലപോലും ഇല്ലാത്ത വെറും പീറ മുത്തു മാത്രമെന്ന് നന്നായി അറിയാവുന്ന ആളാണ്‌ അഗാപ്പേ മുതലാളിയായ ചേർപ്പുങ്കൽ അവറാച്ചൻ. മുത്തു നാട് നീളെ ഓടി നടന്ന് ശപഥം ചെയിത് പറഞ്ഞിരിക്കുകയാണ് അരപ്പട്ടയും വി. ജി. സ്ഥാനവും പോയതോ പോയി ഇനി ബാക്കിയുള്ള പ്രാഞ്ചികളെയും അഗാപ്പേയും വിട്ടുകൊടുക്കില്ലായെന്ന്. നോർത്ത് അമേരിക്കയിലെ ക്നാനായ സാമ്പത്തീക ശക്തി കേന്ത്രമായ ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയും അഗാപ്പെയെന്ന സാമ്പത്തീക മാഫിയാ ബാങ്കും വിട്ട് കൊടുക്കാതെ ഇനി ആര് വി. ജി. ആയിട്ടെന്താ കാര്യം. പണ്ട് വെഞ്ഞാറ മൂടന്റെ തമാശയിൽ പറയുംപോലെ " ഞാനെന്റെ ഭാര്യ രമയെ വരച്ച വരയിൽ നിർത്തും ! ( ഉച്ച കുറച്ച് എവിടെ വരയ്ക്കണമെന്ന് അവളാണ് തീരുമാനിക്കുന്നതും പറഞ്ഞ് തരുന്നതും )  ഇതുപോലെയാണ് ചിക്കാഗോ സെന്റ്‌ മേരീസ്സ് ഇടവകയും അഗാപ്പേയും ഇല്ലാത്ത ഒരു വി. ജി. യുടെ അവസ്ഥ. വി. ജി. ക്ക് മുന്നേ അഗാപ്പേ പണക്കിഴിയുമായും പിന്നാലെ ചാവേറുകളായ പ്രാഞ്ചിപടയുമായും നടക്കുന്ന സൂപ്പർ  അവറാച്ചനെ തളയ്ക്കാൻ ആർക്ക് കഴിയും ?  ഇങ്ങനെ ഒരു വി. ജി. ആകുന്നതിലും ഭേദം ഇരിക്കുന്ന പള്ളിയിൽ തന്നെ സ്വസ്ഥമായി ഇരിക്കുന്നതാണ്.  എന്താണേലും അഗാപ്പേയിൽ ഉള്ളത് മുഴുവൻ ക്നാനായക്കാരുടെ പണമാണ്. ഈ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കേണ്ടത് പുതിയ വി. ജി. ആയിരിക്കണമെന്ന് മാത്രമല്ല വൈദീകരും അൽമായരും അടങ്ങുന്ന ഒരു ബോർഡ് ആയിരിക്കണം കുറ്റമറ്റ രീതിയിൽ പണം സ്വീകരിക്കാനും അത് വിനിയോഗിക്കാനും. ഇനി ഒരു വി. ജി. കൂടി അഗാപ്പേ പണം കയ്യിൽ വച്ച് അഹങ്കരിക്കരുത്. അഥവ നമ്മുടെ പണം കൊണ്ട് അഹങ്കരിച്ച്‌ ഒരു പുരോഹിതനെ കൂടി നമ്മുടെ നാശത്തിനായി വിട്ട് കൊടുക്കരുത്. അഗാപ്പേ അക്കൌണ്ട് ഓടിറ്റ് ചെയിത് എത്രയും പെട്ടന്ന് പുതിയ വി. ജി. ക്ക് അക്കൌണ്ടിൽ ഉണ്ടെന്ന് കരുതുന്ന ഒരു മില്ല്യനിലധികം ഡോളർ വകമാറ്റി ചിലവഴിക്കും മുൻപ് ഏൽപ്പിച്ച് കൊടുക്കണം. സുതാര്യമായ രീതിയിൽ ഇനിമുതൽ വ്യക്തിപൂജയ്ക്ക് വേണ്ടി ഉപയോഗിക്കാതെ മേൽപ്പറഞ്ഞപോലെ വൈദീകരും അൽമായരും അടങ്ങുന്ന ഒരു കമ്മറ്റി വേണം അഗാപ്പേയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത്.


Saturday, February 8, 2014

മുത്തോലം MSP സന്ന്യസ്സസമൂഹത്തിൽ നിന്ന് രാജിവച്ചു.

കോട്ടയം അതിരൂപതയുടെ എം. എസ്സ്. പി. സന്ന്യസ്സ സമൂഹത്തിൽ അന്ഗമായിരുന്ന മുത്തോലം ഏതാനും ആഴ്ചകൾക്ക് മുൻപ് രാജി വച്ചു. കോട്ടയം അതിരൂപതയുമായോ രൂപതയുടെ ഇതര പുരോഹിത വിഭാഗങ്ങളുമായോ ഇനി മേലിൽ മുതോലത്തിന് മേലിൽ യാതൊരു ബന്തവും ഉണ്ടായിരിക്കുന്നതല്ല. 2012 ഡിസംബറിലെ കുപ്രസ്സിദ്ധമായ അങ്ങാടിയത്ത് പിതാവിന്റെ ക്നാനായക്കാർക്ക് അപ്രിയമായിതീർന്ന ഇടയലേഖനവും മുത്തോലത്തിന്റെ കോട്ടയം അതിരൂപതയിൽ നിന്ന് വിടുതൽ വാങ്ങി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിൽ ചേർന്ന കാര്യവും ഒരേ സമയത്താണ് ചിക്കാഗോ ക്നായിലൂടെ ലോകം മുഴുവൻ അറിയുകയും അതിശക്തമായ പ്രതിക്ഷേധം ഉണ്ടാവുകയും ചെയിതത്. ക്നാനായ ജനതയിൽ ഉണ്ടായ പ്രതിക്ഷേധ കൊടുങ്കാറ്റിനെ തടയിടുവാൻ കോട്ടയം അതിരൂപത വലിയ മെത്രാപ്പോലീത്തായും ചിക്കാഗോ അങ്ങാടി മെത്രാനും മുത്തോലത്തിന്റെ ഇൻകാർടിനേഷൻ നിർത്തിവച്ചതായി കള്ളം പറഞ്ഞ് വിശ്വാസ്സികളെയും കോട്ടയം രൂപതാ വൈദീകരെയും പറ്റിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പകുതിയോടെ കോട്ടയം രൂപതയുടെ സെനറ്റിൽ ( പ്രസ്സ്ബറ്റെറിയം ) നിരന്തരമായി വൈദീകർ ഒന്നടങ്കം മുതോലത്തിനെ കോട്ടയത്തേക്ക് തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗത്യന്തരം ഇല്ലാതെ മൂലക്കാട്ട് പിതാവ് മുത്തോലത്തിനെ കോട്ടയം രൂപതയിൽ നിന്ന് വിടുതൽ കൊടുത്തുവെന്നും സാങ്കേതികമായ വെറും ഒരു ഇൻകാർടിനേഷൻ പേപ്പർ ചിക്കാഗോ രൂപതയിൽ നിന്നും കിട്ടിയാൽ മതിയെന്നും അറിയിച്ചു. പടിയടച്ച് പിണ്ഡം വച്ച ഒരാളെ തിരിച്ച് വിളിക്കാൻ കഴിയില്ലായെന്ന ബോധം അപ്പോഴാണ്‌ നമ്മുടെ വൈദീകർക്ക് മനസ്സിലായത്‌.

 കോട്ടയം അതിരൂപതയുമായി കഴിഞ്ഞ വർഷം  മുതൽ യാതൊരു ബന്ധവും ഇല്ലാത്ത മുതോലത്തിന് താൻ പ്രതിനിധാനം ചെയിതിരുന്ന കോട്ടയം രൂപതയുടെ MSP സന്ന്യസ്സസമൂഹത്തിൽ അന്ഗത്വം ഉണ്ടായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന ഈ സന്ന്യസ്സസമൂഹത്തിലെ പുതിയ നേത്രുത്വ തിരഞ്ഞെടുപ്പിൽ മുത്തോലം ഒരിക്കലും ഇഷ്ടപ്പെടാത്ത അമേരിക്കയിൽ നിന്നും പീഡിപ്പിച്ച് നാടുകടത്തിയ വെട്ടുവേലി സ്റ്റീഫൻ അച്ഛൻ MSP സെമിനാരിയുടെ പുതിയ റക്ടറും ട്രെഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം രൂപതയിലെ സകല വൈദീകരാലും ക്നാനായ ദൈവജനത്താലും ഏറെ സ്നേഹിക്കപ്പെട്ട ഡൽഹിക്കാരുടെ മനോരമ അച്ഛന്,  സഹവൈദീകരാൽ സ്നേഹത്തോടെ  വിളിക്കപ്പെടുന്ന സ്റ്റീഫന്, സേവനം അനുഷ്ടിച്ച എല്ലാ ഇടങ്ങളിലേയും വിശ്വാസികളുടെ പ്രിയപ്പെട്ട സ്റ്റീഫൻ അച്ഛന്  ഇങ്ങനെ ഒരു സ്ഥാനം കിട്ടണ്ട താമസ്സം മുത്തോലത്തിന്റെ രാജി കോട്ടയത്ത് ചെന്നു. കോട്ടയം അതിരൂപതയുമായി ഉണ്ടായിരുന്ന അവശേഷിക്കുന്ന ബന്ധവും അതോടെ മുത്തോലം ഉപേക്ഷിച്ചു. ഇനിമുതൽ കോട്ടയം രൂപതയുമായൊ രൂപതയുടെ ഏതെങ്കിലും വൈദീക കൂട്ടായ്മകളുമായോ മുതൊലത്തിന് യാതൊരു ബന്ധവും ഇല്ലയെന്ന സത്യം ക്നാനായ മക്കൾ അറിഞ്ഞിരിക്കണം.

കോട്ടയം രൂപതയിൽ നിന്നും വിടുതൽ വാങ്ങുകയും സന്ന്യാസ്സ സമൂഹത്തിൽ നിന്ന് സ്വയം രാജി വച്ച് വടക്കും ഭാഗർക്ക് ഇത്രയും കാലം വിടുപണി എടുക്കുകയും ചെയിത ഒരു വൈദീകനെ ഇനിയും എന്തിന് ചുമക്കണം എന്ന് ചിക്കാഗോയിലെ ക്നാനായ മക്കൾ ചിന്തിക്കണം. അമേരിക്കയിലെ എല്ലാ ക്നാനായ ഇടവകകളിലും സേവനം ചെയ്യാൻ വരുന്ന വൈദീകർ കോട്ടയം രൂപതാ വൈദീകർ ആയിരിക്കണം എന്ന് പ്രമേയങ്ങളിലൂടെ കോട്ടയം ചിക്കാഗോ രൂപതാ മെത്രാൻമാരെ അതാത് ഇടവകാങ്ങങ്ങൾ കഴിഞ്ഞ വർഷാരംഭത്തിൽ തന്നെ അറിയിച്ചിരുന്നു.  പന്ത്രണ്ട് വർഷക്കാലം സഹവൈദീകരെയും ക്നാനായ മക്കളേയും പീഡിപ്പിച്ചും ഭിന്നിപ്പിച്ചും VG ആയി വിലസ്സിയ മുത്തോലം ഇന്നലെ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെ ഉത്തരവിലൂടെ പുറത്തായി. ഇന്നുമുതൽ ലോസ്സ് ഏൻജൽസ്സ്‌ പത്താം പീയൂസ്സ് ക്നാനായ പള്ളിയുടെ വികാരിയായ ബഹുമാനപ്പെട്ട തോമസ്സ് മുളവനാൽ അച്ഛനാണ് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ ക്നാനായക്കാർക്ക് വേണ്ടിയുള്ള പുതിയ VG യും നോർത്ത് അമേരിക്കൻ ക്നാനായ റീജ്യന്റെ ഡയറക്റ്ററും. KCCNA യുടെ ആദ്ധ്യാൽമീക ഉപദേഷ്ടാവായി കഴിഞ്ഞ മൂന്ന് വർഷക്കാലം സ്തുത്യർഹമായ സേവനം ചെയിതുകൊണ്ടിരിക്കുന്ന തോമസ്സ് അച്ഛന് സഹവൈദീകരുടെയും ക്നാനായ മക്കളുടെയും പരിപൂർണ്ണ പിന്തുണകളുടെ പ്രവാഹമാണ് ഇന്ന് രാവിലെ മുതൽ.  അമേരിക്കയിലെ സകല ഇടവകകളിലും കഴിഞ്ഞ ഒരാഴ്ചയായി ഉള്ള വലിയ സംസ്സാരം മാർപ്പാപ്പയെ കുരിശുപള്ളിയിൽ ഇരുത്തിയിട്ട് വെറുമൊരു അച്ഛൻ കയറി കത്രീഡൽ പള്ളിയിൽ ഇരിക്കുമോ എന്നതാണ്. VG സ്ഥാനം നഷ്ടപ്പെട്ട് വെറും വികാരി മാത്രമായി മാറിയ അഗാപ്പേ മുതലാളി ചേർപ്പുങ്കൽ അവറാച്ചൻ ഇനി അഗാപ്പേ ബിസിനസ്സ് എന്ത് ചെയ്യുമെന്നും അതിന്റെ ഭാവി എന്തായിരിക്കണം എന്നും നമുക്ക് നാളെ നോക്കാം.